കോൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ വസതിക്കും ഓഫീസിനും അനുവദിച്ചിരുന്ന സുരക്ഷ പോലീസ് പിൻവലിച്ചു. കോൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള വസതിക്കും കാമക് സ്ട്രീറ്റിലെ ഓഫീസിനുമുള്ള സുരക്ഷയാണ് പശ്ചിമബംഗാൾ പോലീസ് പിൻവലിച്ചത്. ഡയമണ്ട് ഹാർബർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗംകൂടിയാണ് അഭിഷേക് മുഖർജി.
അതേസമയം അഭിഷേക് ബാനർജിക്കുള്ള സുരക്ഷ പിൻവലിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തേ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളീഘട്ടിലെ വസതിക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന സുരക്ഷാബാരിക്കേഡുകൾ പോലീസ് നീക്കംചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.